Sunday, February 5, 2012

അപ്പൂപ്പൻ ത്താടി

ദുബായിലെ..പത്ത്‌ ട്രാക്കുള്ള എക്സ്പ്രെസ്സ്‌ റോടിലൂടെ..അതിവേഗതയിൽ കാർ ഓടിക്കുകയായിറുന്നു ഞാൻ, റോട്‌ നിറയെ വാഹനങ്ങൾ...പുറത്ത്‌ മരുഭുമിയിലെ കൊടും ചൂട്‌..കാറിനകത്ത്‌..എ.സി യുടെ കുളിർമ. റോട്‌ നിറയെ വാഹനങ്ങ്ൾ ഉണ്ടങ്ങിലും അടച്ചിട്ട കാറിനകത്ത്‌ ഞാൻ തനിച്ചാണല്ലൊ...ശരിക്കും ഒറ്റപെട്ടത്‌ പോലെ..മനസ്സ്‌ ശൂന്യം..ലോങ്ങ്‌ ഡ്രൈവിങ്ങിൽ മനസ്സ്‌ ഇങ്ങിനെ ഉറക്കത്തിലാണാ..സ്വപ്നത്തിലണോ...എന്നറിയാത്ത അവസ്തയിൽ എത്താറുണ്ട്.
പെട്ടന്ന്‌..എന്റെ കാറിന്റെ മുൻ ഗ്ലാസ്സിൽ തട്ടി ഒരു അപ്പൂപ്പൻ ത്താടി മിന്നായപൊലെ പാറി പോയി...ഒന്നൂടെ നോക്കാൻ ഒത്തതുമില്ല..ഇത്രയും വേഗതയിൽ പൊകുന്ന കാറിൽ നിന്നും തിറിഞ്ഞുനൊക്കുന്നത്‌ ബുദിയുമല്ല..
മനസ്സ്‌ കാർ മുന്നൊട്ടൊടുന്നതിലും വേഗത്തിൽ വർഷങ്ങൾ പിറകിലേക്ക്‌ ഓടിപൊയി..കുട്ടിക്കലത്ത്‌ അപ്പൂപ്പൻ ത്താടി കാണുപോൾ അതിന്റെ പിറകിൽ എത്ര സമയമായിരുന്നു ഓടിയിരുന്നത്‌..അതിന്റെ കാറ്റിനനുസരിച്ച് പല ദിശയിലേക്കുള്ള സഞ്ചാരം നോക്കിനില്ക്കുന്നത്‌ എന്ത്‌ രസമായിരുന്നു..
പിന്നീട്‌ മുതിർന്നപ്പാൾ...കൗതകം മാറി..മറ്റൊരു കാണിലൂടെയാൺ കാണാൻ ശ്രമിച്ചത്..കാറ്റിന്റെ ഗതിക്കൊത്താൺ സഞ്ചരിക്കുന്നതെങ്ങിലും..അതിൻ താഴെ ആ ചെറിയ വിത്തിനെ.ദൂരെ.നല്ലൊരു സ്ത്തലത്ത്‌ സുരക്ഷിതമായി എത്തിക്കുക എന്ന ലക്ഷ്യത്തിൻ വേണ്ടിയുള്ള ആ യാത്ര..പക്ഷെ.യാത്രക്കിടയിൽ പലപ്പോഴും മരത്തിന്റെ ചില്ലയിലൊ..വീടിന്റെ മേല്ക്കൂരയിലൊക്കെ...കുടുങ്ങി..മറ്റോരു ശക്തമായ കാറ്റ്‌ വരുന്നത്‌ വരെ കുടുങ്ങികിടന്നെക്കാം..ചിലപ്പോൾ വീണ്ടും യാത്ര തുടരുമ്പൊൾ ആയിരിക്കുമറിയുന്നത്‌ ...അതിന്റെ താഴ്യൂള്ള ആ വിത്ത്‌ നഷ്ടപെട്ടത്‌..പക്ഷെ എന്ത്‌ ചെയ്യാൻ കാറ്റിന്റെ താളത്തിനൊത്ത്‌ എങ്ങോട്ടെന്നാറിയാതെ വീണ്ടും സഞ്ചരിക്കുന്നു..ഈ യാത്രയുടെ അന്ത്യം എന്റെ അവസാനമാണന്നിഞ്ഞിട്ടും ഒന്നുംച്ചെയ്യാനില്ലാതെ....ഈ യാത്രയുടെ അവസനം എപ്പോഴണന്നറിയാതെ...
ഇത്പോലെതന്നെയല്ലെ മാനത്തെ മേഘങ്ങളും..അവയും കാറ്റിന്റെ ഗതിക്കനുസരിച്ച്‌ എങ്ങൊട്ടൊ സഞ്ചരിക്കുന്നു..ഏതെങ്ങിലും പർവ്വതങ്ങളിൽതട്ടിയൊ അല്ലങ്ങിൽ ഒരു കുളിർക്കാറ്റ്‌ വന്ന്‌ സ്പ്രശിക്കുമ്പൊൾ മഴയായി ഭൂമിയിലെക്കു വർഷിക്കുകയെന്നതാണു അവയുടെ ലക്ഷ്യം ..പക്ഷെ..എപ്പോൾ എവിടെവെച്ചൊരു പർവ്വതത്തെകാണുമെന്നൊ അല്ലങ്ങിൽ ഒരു കുളിർ തെന്നൽ വരുമെന്നോ അറിയാതെ..അല്ലങ്ങിൽ എവിടെയൊ എന്നെയൊരു ഒരു കുളിർക്കാറ്റ്‌ കാത്തിരിക്കുന്നു എന്ന വിശ്വാസത്തിൽ...അവയും സഞ്ചരിക്കുന്നു
ചിന്തിക്കുമ്പോൾ എനിക്കും തോന്നാറുണ്ട്‌..സത്യത്തിൽ ഞാനും ഒരു അപ്പൂപ്പൻ ത്താടിയെ പൊലെ തന്നെയല്ലെ..ഞാൻ മാത്രമല്ല ഓരൊ മനുഷ്യനും അങ്ങിനെതന്നെയല്ലെ.....
പഠിക്കുന്ന കാലത്ത്‌ ആരകണമെന്ന ടീച്ചറുടെ ചോദ്യത്തിൻ ഉത്തരം കൊടുത്ത വിഷയത്തിനല്ല പഠിച്ചത്‌...പഠിച്ച ജൊലിയല്ല ചെയ്തത്‌...കാലം ഓരൊ കാലത്ത്‌ എന്നെക്കൊണ്ട്‌ എന്തക്കെയൊ ചെയ്യിച്ചു..
ഇപ്പൊൾ എന്റെ ഈ നാല്പ്പതാം വയസ്സിൽ ഇത്രയും കാലം ഞാൻ ചെയ്ത എല്ലാ ജോലികളും ഒരു സൈഡ്‌ ബിസിനസ്സ്മാത്രമാക്കി..ഇന്ന് മുതൽ പുതിയ ജോലി...ഈ ജോലി എത്രകാലം..ഇത്‌ മാറിമറ്റൊന്ന്‌ അറിയില്ല... 
മകളുമായി ഈ വിഷയം ചാറ്റിങ്ങിൽ ഷയർ ചെയ്തപ്പോൾ അവൾ പറഞ്ഞത്‌ “ഡോണ്ട്‌ വറി പപ്പാ...നബിക്ക്‌ നുബുവത്ത്‌ കിട്ടിയത്‌ നാല്പ്പതാം ആം വയസ്സിലാ..അത്പോലെ നാല്പ്പതാം വയസ്സിൽ കിട്ടിയ ജോലി നല്ലതിനാവാൻ ഞാൻ പ്രാഥിക്കാം” ...
യാത്രക്കിടയിൽ കണ്ട ആ ചെറിയ അപ്പൂപ്പന്താടി എന്തോക്കയാണുചിന്തിപ്പിച്ച്ത്‌...ഇപ്പോഴാൺ ഞാൻ ഓർത്തത്‌ ...ഈ മരുഭൂമിയിൽ..അപ്പൂപ്പൻ താടിയുണ്ടാകുമൊ?....അതൊ അത്‌ എന്റെ വെറുമെരു പകല്കിനാവു മാത്രമായിരുന്നൊ?....

Wednesday, November 23, 2011

ഗസലും പ്രാവസിയും


ഗസലും പ്രാവസിയും
ജീവൻ ഉന്മാദത്തിൽ എത്തുംമ്പോൾ  ഗസൽ ജനിക്കുന്നു.
 കുട്ടിക്കാലം , ബാല്യം പ്രണയം, വിരഹം.........
ഗായകൻ പാടുമ്പോൾ ആ വരികൾ നിങ്ങളെ കുറിച്ചാണന്ന്‌  തോന്നാറില്ലെ....

മഴക്കാലത്ത്‌..കളിക്കൂട്ടുക്കാരിയുമൊത്ത്‌ കളിവഞ്ചിയുണ്ടാക്കി കളിച്ചതും..മണ്ണപ്പം ചുട്ടതും..
.എന്ത്‌ രസമുള്ള കുട്ടിക്കാലം.
.“എന്റെ സകലതും നല്കാം..എന്റെ കുട്ടിക്കാലം തിരിച്ച്തരുമൊ”..
എന്ന വരികൾ കേൾക്കുമ്പോൾ...അത്‌ നിങ്ങളുടെയും ചോദ്യമായി തോന്നാറില്ലെ?
കുട്ടിക്കാലം കഴിഞ്ഞ്‌ ബാല്യം...ഒരിക്കലും മറക്കാത്ത ഓർമകൾ..ചാപല്യങ്ങൾ.....എന്തൊക്കെ...?
‘നീ പറഞ്ഞു..പ്രണയം ദിവ്യമെന്ന്
പ്രണയം അനർഘമെന്ന്.....പ്രണയം..അതിന്റെ സൗരഭ്യം ലഹരിയെന്ന്“
ഗായകൻ പാടുമ്പോൾ നമ്മുടെ മനസ്സ് വർഷങ്ങൾ പിറലേക്ക് ഓടിപോവാറില്ലെ..
വിരഹം...
"വീണ്ടും പടാം സഖീ നിനക്കായി
വിരഹ ഗാനം ഞാൻ...ഒരു വിഷാദ ഗാനം ഞാൻ.."

"നിന്നെകുറിച്ചുള്ള ഓർമകൾ മാത്രമാൺ ഇന്നന്റെ   മനസ്സിൽ സഖീ....
നിന്റെ മനോഹര ചിത്രങ്ങൾ മാത്രമാൺ ഇന്നന്റെ മൺചുമരിൽ സഖീ...".
പ്രാവസിക്ക് ഗസൽ എന്നും അവന്റെ ആത്മാവിന്റെ വിങ്ങലാൺ...പ്രാവാസിക്കെ സത്യത്തിൽ വിരഹത്തിന്റെ ..വേദന അറിയൂ...
മാതാവിന്റെ , പിതാവിന്റെ..സഖിയുടെ.. മക്കളുടെ..നാടിന്റെ..അങ്ങിനെ എന്തല്ലാം വിരഹങ്ങൾ..നമ്മുടെ മനസ്സ്സിലൂടെ കടന്ന് പൊകുമ്പോൾ നമുക്ക് തൊന്നാറില്ലെ..ഗസൽ ജനിച്ചത് തന്നെ പ്രാവാസിക്ക് വേണ്ടിയാണന്ന്..
ലോകത്ത് ജീവനുള്ളകാലം വരെ ഗസലുമുണ്ടാകും..തീർച്ച

Wednesday, September 28, 2011

Easter Island


 

One of the world’s most famous yet least visited archaeological sites, Easter Island is a small, hilly, now treeless island of volcanic origin. It is located in the Pacific Ocean at 27 degrees south of the equator and some 2200 miles (3600 kilometers) off the coast of Chile, it is considered to be the world’s most remote inhabited island.

The Easter Island, known in the native language as Rapa Nui (“Big Rapa”) or Isla de Pascua in Spanish, is sixty-three square miles in size and with three extinct volcanoes (the tallest rising to 1674 feet). The oldest known traditional name of the island is Te Pito o Te Henua, meaning The Center (or Navel) of the World. In the 1860’s Tahitian sailors gave the island the name Rapa Nui, due to its resemblance to another island in Polynesia called Rapa Iti, meaning ‘Little Rapa’. The island received its most well known current name, Easter Island, from the Dutch sea captain Jacob Roggeveen who became the first European to visit Easter Sunday, April 5, 1722.
That culture’s most famous features are its enormous stone statues called moai, at least 288 of which once stood upon massive stone platforms called ahu. There are some 250 of these ahu platforms spaced approximately one half mile apart and creating an almost unbroken line around the perimeter of the island. Another 600 moai statues, in various stages of completion, are scattered around the island, either in quarries or along ancient roads between the quarries and the coastal areas where the statues were most often erected. Nearly all the moai are carved from the tough stone of the Rano Raraku volcano. The average statue is 14 feet, 6 inches tall and weighs 14 tons. Some moai were as large as 33 feet and weighed more than 80 tons (one statue only partially quarried from the bedrock was 65 feet long and would have weighed an estimated 270 tons). Depending upon the size of the statues, it has been estimated that between 50 and 150 people were needed to drag them across the countryside on sleds and rollers made from the island’s trees.
Most moai were carved out of a distinctive, compressed, easily-worked volcanic ash or tuff found at a single site called Rano Raraku. The quarry there seems to have been abandoned abruptly, with half-carved statues left in the rock. However, on closer examination the pattern of use and abandonment is more complex. The most widely-accepted theory is that the statues were carved by the ancestors of the modern Polynesian inhabitants (Rapanui) at a time when the island was largely planted with trees and resources were plentiful, supporting a population of at least 10,000–15,000 native Rapanui. The majority of the statues were still standing when Jacob Roggeveen arrived in 1722. Captain James Cook also saw many standing statues when he landed on the island in 1774. By the mid-19th century, all the statues had been toppled, presumably in internecine wars.

Sunday, September 25, 2011

"മകളെ നിനക്കായി "...........1400 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അറേബ്യന്‍ മണലാരണ്യങ്ങളില്‍ അത് സര്‍വസാധാരനമായിരുന്നു............. മഹാനായ ആ വിപ്ലവകാരിയുടെ ജന്മം കൊണ്ട് ഇന്ന് ആ ജനത മനുഷ്യരായി മാറിയെങ്കില്‍............. നമ്മുടെ സമൂഹത്തിലെ അഭിനവ കാട്ടാളത്വതിനു മൂക്ക് കയറിടാന്‍, ഓടയിലോഴുകുന്ന പെണ്ഭ്രൂനങ്ങള്‍ക്ക് നിത്യ ശാന്തിയേകാന്‍ നാം ആരെയാണ് കാത്തിരിക്കുന്നത്............????????????? രാജ്യത്ത് പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി കുറയുന്നത് ഏറെ ആശങ്കാജനകമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സന്‍ ഡോ. ഗിരിജ വ്യാസ്. ലിംഗനിര്‍ണയ പരിശോധനകള്‍ കര്‍ശനമായി വിലക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്നും അവര്‍ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗിരിജാ വ്യാസ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആറു വയസ്സിനു ചുവടെയുള്ള പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി കുറയുന്നത് ഇതാദ്യമാണ്. ഏറെ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. പല സംസ്ഥാനങ്ങളിലും പെണ്‍ഭ്രൂണഹത്യ അനിയന്ത്രിതമായി തുടരുന്ന സാഹചര്യമുണ്ട്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് ക്ലിനിക്കുകളും മറ്റും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ഭവേളയിലെ ലിംഗനിര്‍ണയ പരിശോധകള്‍ നിയമം മൂലം തടയാന്‍ നടപടി വേണം. ഗര്‍ഭസ്ഥശിശു ആണോ പെണേ്ണാ എന്ന് തിരിച്ചറിയാന്‍ ചെറിയ നൂതന ഉപകരണങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണിപ്പോള്‍. എന്നിരിക്കെ, വൈദ്യമേഖലയിലെ സ്ഥാപനങ്ങളെ മാത്രം നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നതു കൊണ്ടായില്ല. പെണ്‍കുട്ടികളുടെ പിറവി ശാപമായി കാണുന്ന സാമൂഹിക സാഹചര്യം രാജ്യത്ത് വളരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും -അവര്‍ മുന്നറിയിപ്പ് നല്‍കി. പെണ്‍ഭ്രൂണഹത്യ പെരുകുന്ന പഞ്ചാബ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ പ്രത്യേക നിയമനിര്‍മാണം കൊണ്ടു വരാന്‍ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ താല്‍പര്യമെടുക്കണമെന്നും ഗിരിജ വ്യാസ് നിര്‍ദേശിച്ചു. ദേശീയ വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സന്‍ എന്ന നിലക്ക് പിന്നിട്ട ആറു വര്‍ഷം സ്ത്രീകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചതായും അവര്‍ അവകാശപ്പെട്ടു. സംതൃപ്തിയോടെയാണ് താന്‍ ഈ പദവി ഒഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി. {പെണ്‍ ഭ്രൂണഹത്യ തടയാന്‍ കര്‍ശന നിയമനിര്‍മാണം വേണമെന്ന് വനിതാ കമീഷന്‍ MAADHYAMAM Published on Thu, 04/07/2011 - 07:59 ( 

Saturday, September 24, 2011

ഒരു യത്രയുടെ തുടക്കം


 ഞാൻ പ്രവാസി...നാടും വീടും വിട്ട് ഈ മരുഭൂമിയിൽ ഇരിക്കുമ്പോൾ ,
ഇവിടെ പിടിച്ച് നില്ക്കാൻ എന്നെ  സഹാച്ചിയത്    നാടിന്റെ നല്ല   ഓർമകളായിരുന്നു ,എന്നും ഓരൊ പ്രശനങ്ങൾ .അപ്പൊയല്ലാം..കണണടച്ച് നട്ടിലെ നല്ല ....ഒർമകൾ...ഒന്ന്  ഓർത്താൽ.     .മനസ്സിൽ എന്തൊരു കുളിരായിരുന്നു ....(തുടരും)